Tuesday 25 September 2018

 

 കരിമ്പുഴ നെയ്ത്ത് ഗ്രാമത്തിന്റെ ചരിത്രം തേടി ശ്രീരാമജയം..
ശ്രീകൃഷ്ണപുരം. പ്രസിദ്ധമായ കരിമ്പുഴ നെയ്ത്ത് കാണുന്നതിനും അടുത്ത് നിന്ന് അനുഭവിക്കുന്നതിനു മായി ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ കരിമ്പുഴ നെയ്ത്ത് ഗ്രാമത്തിലേക്ക് പഠനയാത്ര നടത്തി..
എഴുപതു പിന്നിട്ട സുന്ദരൻ ചെട്ടിയാർ തന്റെ തറിയിൽ ആപ്പിൾ ഗ്രീൻ കളറിലും മനോഹര ഡിസൈനിലുള്ള പ്പുസാരി നെയ്തെടുക്കുന്നതും,അറുപതു പിന്നിട്ട ദമ്പതികളായ രംഗപ്പൻ ചെട്ടിയാരും പരിമളവും അലങ്കാരപ്പണികളേറെയുള്ള സെററുസാരി നെയ്യുന്നതും ,അശോകനും ,തങ്കപ്പനും നെയ്ത്തിൽ കവിത വിരിയിക്കുന്നതും ,
അവരുടെയെല്ലാം നെയ്ത്തിന്റെ മഹത്വവും ഒക്കെ കൗതുകത്തോടെ കുട്ടികൾ കണ്ടു നിന്നു.
തുടർന്ന് നെയ്ത്ത് ചെയ്യുന്ന മററു വീടുകളിലും കുട്ടികൾ എത്തി . നൂലിൽ നിന്നും ധരിക്കുന്ന വസ്ത്രങ്ങളിലേക്കുള്ള ചലനങ്ങൾ,നെയ്ത്തുകാരന്റെ സൂക്ഷ്മത,കലാ നൈപുണ്യം,ആത്മ സമർപ്പണം,കഠിനാദ്ധ്വാനം എന്നിവയെല്ലാം കണ്ടും ചോദിച്ചും മനസ്സിലാക്കി...വീട്ടമ്മയായ മാണിക്യം മധുരം നൽകിയാണ് യാത്രയാക്കിയത്.
കുരുന്നുകൾക്ക് ഇത് വേറിട്ട ഒരു പഠനാനുഭവമായിരുന്നു..
ശ്രീകൃഷ്ണപുരം എ.യു.പി.സ്കൂളിലെ പഴയ.നെയ്ത്ത് അദ്ധ്യാപകൻ കൂടിയായ കെ എൻ സുബ്രഹ്മണ്യൻ മാസ്ററർ,മുൻ കരിമ്പുഴ ഗ്രാമപഞ്ചായത്തംഗം ബാലകൃഷ്ണൻ എന്നിവർ ഇവരുടെ മുൻഗാമികൾ വന്നത് കർണ്ണാടകയിലെ ഹമ്പിയിൽ നിന്നാണ് എന്നും,ദേവാംഗ ദേവ ബ്രാഹ്മണ വിഭാഗത്തിൽ പെട്ട ഇവരുടെ പൂർവ്വീകരെ പണ്ട് കോഴിക്കോട് സാമൂതിരിയുടെ അധീനതയിലുള്ള പ്രസിദ്ധമായ കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട രാജ കുടുംബങ്ങൾക്കും അമ്പലവാസികൾക്കും ആവശ്യമായ പുളിയിലക്കര മുണ്ടും മററും നെയ്യുന്നതിന്നായി രാജാവിന്റെ നിർദ്ദേശപ്രകാരം കരിമ്പുഴയലേക്ക് വരുത്തിയതാണെന്നും മററുമുള്ള ചരിത്രം വിശദീകരിച്ചപ്പോൾ അവയെല്ലാം എഴുതിവക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവിലേക്ക് അദ്ധ്യാപകരും വിദ്യാർത്ഥികളും എത്തുകയായിരുന്നു.അങ്ങിനെയാണ് കരിമ്പുഴ നെയ്ത്ത് ഗ്രാമത്തിന്റെ ചരിത്രം എഴുതാനും അതുവഴി പുതിയ തലമുറക്ക് പകർന്നുനൽകാനും ഉള്ള പദ്ധതി ശ്രീരാമജയം ഏററെടുത്തത്. ജനുവരിയോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
വിദ്യാലയ വികസനസമിതിഈ ചെയർമാൻ.എം.കെ ദ്വാരകാനാഥൻ,  ഷനൂബ്.സവിത,രജിത,കെ സുദർശൻ എന്നിവരും പങ്കെടുത്തു..


No comments:

Post a Comment